*
ശങ്കരൻ എന്ന വ്യക്തി
സ്വാമി ശങ്കരാനന്ദ ആയതിൽ പെരിങ്ങോട്ടുകര എന്ന ദേശത്തിനും ഒരു എളിയ പങ്കുണ്ട്.
ശ്രീനാരായണ ഗുരു പെരിങ്ങോട്ടുകര ആശ്രമത്തിൽ സന്ദർശനത്തിനായി എത്തിയപ്പോൾ ശങ്കരനും ഗുരുവിനെ കാണുവാനെത്തി , തൻ്റെ പ്രശ്നങ്ങൾ ഗുരുവിൻ്റെ മുന്നിൽ അവതരിപ്പിച്ചു.
എല്ലാം കേട്ടശേഷം ഗുരു പറഞ്ഞുവത്രെ
" മാർഗ്ഗം ശരിയാണെങ്കിൽ ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും"
ഇത്തരമൊരു ആദ്ധ്യാത്മിക വേദിക്ക് സാക്ഷ്യം വഹിക്കുന്നതിൽ പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമത്തിന് ചരിത്ര നിയോഗം തന്നെ ഉണ്ടായി എന്ന് പറയാം!
തൃശ്ശൂർ ജില്ലയിൽ
പുതുക്കാടിനടുത്ത് കുറുമാലിയിൽ കോമത്തുകാട്ടിൽ തറവാട്ടിൽ ചെന്നുണ്ണിയും കുഞ്ഞി കുറുമ്പയുമാണ് മാതാപിതാക്കൾ
ആദ്യകാലം മുതൽ തന്നെ അദ്ദേഹം ആത്മീയതയിൽ താൽപ്പര്യം പ്രകടിപ്പിച്ചു. കുടുംബാംഗങ്ങളുടെ സമ്മർദ്ദം കാരണം അദ്ദേഹം ഒരു കുടുംബജീവിതം ആരംഭിച്ചു, പക്ഷേ അത് അധികനാൾ നീണ്ടുനിന്നില്ല. അദ്ദേഹത്തിൻ്റെ വീട് വിട്ട് ദക്ഷിണേന്ത്യയിലെ വിവിധ പുണ്യസ്ഥലങ്ങളിലേക്ക് യാത്ര ചെയ്തു.
രമണ മഹർഷിയുടെ തിരുവണ്ണ മലയിൽ കുറച്ചുകാലം താമസിച്ച ശേഷം അദ്ദേഹം പാലക്കാട്ട് എത്തി ബ്രഹ്മാനന്ദ ശിവയോഗിയുടെ ആശ്രമത്തിൽ താമസിച്ചു. കുറച്ചു കാലം കഴിഞ്ഞ് അദ്ദേഹം ജന്മനാട്ടിലേക്ക് മടങ്ങി അവിടെ താമസിക്കാൻ തുടങ്ങി.
തുടർന്നാണ് പെരിങ്ങോട്ടുകരയിൽ ഗുരു വന്നുവെന്നറിഞ്ഞ് നാരായണ ഗുരുവമായി ലേഖനത്തിൽ ആദ്യഭാഗം പറഞ്ഞ കാര്യങ്ങൾ സംഭവിച്ചതും!!
താമസിയാതെ തന്നെ, അമ്മാവനോടൊപ്പം അദ്ദേഹം അദ്വൈത ആശ്രമത്തിൽ പോയി ഗുരുവിനെ കണ്ടു. ഗുരുവിൻ്റെ അനുഗ്രഹത്താൽ അദ്ദേഹം ആശ്രമത്തിൽ അന്തേവാസിയായി. പിന്നീട് ഗുരു 'ശങ്കരാനന്ദ' എന്ന പുതിയ പേര് നൽകി, ഗുരുവിൻ്റെ സന്യാസി ശിഷ്യനായി സ്വീകരിച്ചു. . അദ്ദേഹം വളരെക്കാലം അദ്വൈത ആശ്രമത്തിൻ്റെ ഭരണാധികാരിയായി സേവനമനുഷ്ഠിച്ചു.
അച്യുതാനന്ദ സ്വാമികളുടെ സമാധിക്കുശേഷം ശങ്കരാനന്ദ സ്വാമികൾ ശിവഗിരി മഠത്തിൻ്റെ തലവനായി. ഗുരുവിൻ്റെ നൂറാം ജന്മദിനം മഠാധിപതിയായിരിക്കെ ആഘോഷിച്ചു. അദ്ദേഹം ഒരു വാഗ്മിയോ എഴുത്തുകാരനോ ആയിരുന്നില്ല, പക്ഷേ ഗുരുവിൻ്റെ കൃതികൾ പ്രസിദ്ധീകരിച്ചതിൽ അദ്ദേഹം വളരെയധികം താല്പര്യം കാണിച്ചു. 'നവജീവൻ', 'ശിവഗിരി' എന്നീ രണ്ട് അനുകാലികങ്ങൾ അദ്ദേഹത്തിൻ്റെ കാലത്ത് പ്രസിദ്ധീകരിച്ചു. ശിവഗിരി തീർത്ഥാടനത്തിൻ്റെ ആരംഭം, ഗുരുവിൻ്റെ നൂറാം ജന്മദിനാഘോഷം, മഹാ സമാധി മന്ദിരത്തിൻ്റെ നിർമ്മാണം എന്നിവ അദ്ദേഹം മഠത്തിൻ്റെ തലവനായിരുന്നപ്പോഴാണ് നടന്നത്.
*പ്രത്യേകത*
അസുഖ ബാധിതയായ ആനന്ദയുടെ മാതാവിനെ കാണാൻ ഗുരുദേവൻ പുതുക്കാട് എത്തുമ്പോൾ ശങ്കരൻ സ്റ്റേഷനിൽ കുന്ന് ആശ്രമം സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് അഭിപ്രായപ്പെട്ടു. ഇതോടെ ശങ്കരാനന്ദ സ്വാമികളുടെ ജേഷ്ഠ സഹോദരൻ അവിടെ എട്ട് ഏക്കർ സ്ഥലം വാങ്ങുകയും പിന്നീട് ശങ്കരാചലമായി മാറുകയുമായിരുന്നു .
സമ്പന്നമായ കോമത്തുകാട്ടിൽ തറവാട്ടിൽ നിന്നും ആളോഹരി ലഭിച്ച സ്വത്ത് എല്ലാം ശങ്കരാനന്ദ സ്വാമികൾ ശ്രീ നാരായണ ധർമ്മ സംഘത്തിന് നൽകുകയും ചെയ്തു!
*പ്രധാന വിവരങ്ങൾ:*
*ഗുരുശിഷ്യബന്ധം:*
ശ്രീനാരായണ ഗുരുവിൽ നിന്ന് നേരിട്ട് സന്യാസദീക്ഷ സ്വീകരിച്ച ശിഷ്യനായിരുന്നു സ്വാമി ശങ്കരാനന്ദ.
*മഠാധിപതി:*
അച്യുതാനന്ദ സ്വാമിയുടെ സമാധിക്കുശേഷം ശിവഗിരി മഠത്തിൻ്റെ മഠാധിപതിയായി ചുമതലയേറ്റു.
*പ്രധാന സംഭാവനകൾ:*
*ശിവഗിരി തീർത്ഥാടനം:*
തീർത്ഥാടനത്തിന് തുടക്കമിട്ടു.
*നൂറാം ജന്മദിനാഘോഷം:*
ഗുരുദേവൻ്റെ നൂറാം ജന്മദിന ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
*മഹാസമാധി മന്ദിര നിർമ്മാണം:*
മഹാസമാധി മന്ദിരത്തിൻ്റെ നിർമ്മാണം അദ്ദേഹത്തിൻ്റെ കാലത്താണ് നടന്നത്.
*പ്രസിദ്ധീകരണങ്ങൾ:*
'നവജീവൻ', 'ശിവഗിരി' തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ തുടങ്ങി, ഗുരുദേവൻ്റെ കൃതികൾ ശേഖരിച്ച് പ്രസിദ്ധീകരിച്ചു.
*പ്രവർത്തന രീതി:*
വലിയ വാഗ്മിയോ എഴുത്തുകാരനോ ആയിരുന്നില്ലെങ്കിലും, കാര്യനിർവഹണത്തിലും സംഘാടനത്തിലും മികവ് പുലർത്തി.
*പ്രാധാന്യം:*
ഭക്തിയോഗത്തിൻ്റെ മാതൃകയായി വിശേഷിപ്പിക്കപ്പെടുന്നു, അദ്ദേഹത്തിൻ്റെ കീഴിലാണ് സ്വാമി പ്രകാശാനന്ദ തുടങ്ങിയവർ വൈദിക പഠനം നടത്തിയത്.
*കടപ്പാട്:*
🌴